യാ കുന്ദേന്ദു തുഷാരഹാരധവളാ, യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാ വരദണ്ഡമണ്ഡിതകരാ, യാ ശ്വേതപത്മാസനാ
യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭിർദേവൈസ്സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ നിശ്ശേഷജാഡ്യാപഹാ.

യാദവര്‍ക്കു കുരു പാണ്ഡവാദിയില്‍
ഭേദമെന്തു നിരുപിച്ചു കാണുകില്‍
മോദമോടിവിടെയാരു മുമ്പില്‍വ-
ന്നാദരിക്കുമവരോടു ചേരണം.
നടുവത്തച്ഛന്‍(ഭഗവദ്ദൂത്‌)

യുവാവിവന്‍ കൈക്കുപിടിച്ച തന്വിയോ
സുവാസിതാശാതടചമ്പകാംഗിയാള്‍,
നവതപോദ്യന്നളിനാസ്യയാള്‍, നറും
പ്രവാളനേര്‍പ്പട്ടുടയാട പൂണ്ടവള്‍.
വള്ളത്തോൾ(ശിഷ്യനും മകനും)

യുവതി ഭവതിയെന്തു വൃദ്ധയെപ്പോല്‍
മരവുരി ചാർത്തി മണിക്കു ചേർന്ന മെയ്യിൽ?
ഉഡുശശികള്‍ വിളങ്ങുമന്തിനേര-
ത്തരുണനുദിപ്പതു ഭംഗിയോ നിശയ്ക്ക്‌?
എ.ആര്‍.രാജരാജവര്‍മ്മ(കുമാരസംഭവം പരിഭാഷ)

യാദസ്തോമം തിമിർക്കും കടൽ മണിയറയാം, യോഗവിദ്യേ, വിഷാഗ്നി-
ക്ഷോദം പാടേ പൊഴിക്കും ഫണി പരിചിയലും മെത്തയാമത്രയല്ല,
മോദത്താൽ ദാസിയാം പൂമക,ളധിഗതമാം വിശ്വരക്ഷാധികാരം,
സാദം പറ്റാതെ സർവ്വോത്തമമഹിമ ഭവത്സേവകന്നേവമുണ്ടാം.
- വള്ളത്തോൾ

യോജിക്കുന്നോരമലകവചോഷ്ണീഷഭംഗ്യാ കരത്തിൽ
ഭ്രാജിക്കും നല്ലസിലതയുമായുൽഭടാടോപമോടെ,
ആജിക്കൂർജ്ജസ്വലത കലരും സാദിസംഘേന നീതം
വാജിക്കൂട്ടം വരുവതു തവാമന്ദമാനന്ദമേകും.
- കേരളവർമ്മ വലിയകോയിത്തമ്പുരാൻ(മയൂരസന്ദേശം)

യദൃച്ഛയാ തങ്ങളിലൊത്തു കൂടിയും
ക്ഷണം കലർന്നിട്ടു മടങ്ങി മണ്ടിയും
വലഞ്ഞു ലജ്ജാരസമാർന്നു തൽക്ഷണം
വധൂവരന്മാരവരെയ്ത ദൃഷ്ടികൾ.
- ഏ . ആർ. രാജരാജവർമ്മ